Monday 18 July 2016

ദുബായ്പ്പുഴ - അവലോകനം



അവലോകനം - അവലോകനങ്ങൾ നടത്തി പരിചയമില്ല. ഒരു ചെറിയ ശ്രമം. പുസ്തകങ്ങൾ വായിക്കുന്ന സമയത്തു എഴുതുന്ന നോട്സ് വെച്ചു  ഞാൻ എഴുതിയതാണ് - തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക -  പിതൃതുല്യനായ കൃഷ്ണദാസ് സാറിന്റെ ആദ്യ പുസ്തകമായ ദുബായ്പ്പുഴയിൽ നിന്ന്  എന്റെ പുതിയ  സംരംഭം, ആരംഭിക്കട്ടെ ----
 
ദുബായ്പ്പുഴ  കഥ തുടങ്ങുന്നത് ഒരു വഞ്ചിയിൽ ഇരുന്നു ഗോപുരങ്ങളെ നോക്കി കാണുന്ന രണ്ടു മനുഷ്യരുടെ ചിത്രവുമായിട്ടാണ്. ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുടെ വലിയ ഒരു ചെപ്പിന്റെ പുറമെയുള്ള തോട് പൊളിച്ചുകൊണ്ടു; പല തലങ്ങളുള്ള ജീവിത യാത്രയുടെ തുടക്കം ആദ്യ പേജിൽ തന്നെ വായനക്കാരനെ അറിയിക്കുന്നുണ്ട്. മരുഭൂമിയുടെ കഥക്ക് ദുബായ്പ്പുഴ എന്ന പേരിട്ടത്, ജീവിതത്തിൽ അനുഭവിച്ച ചൂടിനെ ശമിപ്പിക്കുന്നതാണ് എന്ന ഒരു ചിന്ത എന്നിലുണ്ട്. 'പുഴയിലേക്ക് തുറക്കുന്ന ജാലകങ്ങളും വാതിലുകളുമുള്ള ഗൃഹാങ്കണങ്ങൾ എവിടെ?... പ്രവാസത്തിന്റ അനാഥത്വം തികട്ടി വന്നപ്പോഴക്കെ സ്വാന്തനമേകാൻ ദുബായ്പ്പുഴ ഉണ്ടായിരുന്നു….' എന്ന വരികൾ അത് അടിവരയിട്ടു പറയുന്നുണ്ട്. തുടക്കത്തിൽ തന്നെ ഒരു  ജോസഫേട്ടൻ കടന്ന് വന്നു. അതു വായിച്ചപ്പോൾ 80-തുകളിലെ ലിയോൺസിനെ സ്വയം മനസിൽ കണ്ടത് പിന്നീട് വായിച്ച വരികൾ കാരണമാണ്. "ഈ അറബി നാട്ടിൽ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും വരുന്ന ജനങ്ങളുണ്ട്. എന്നാൽ സോഷ്യലിസ്റ് ലോകത്തിൽനിന്നു ഒരു പൗരനെയെങ്കിലും കാണിച്ചു തരാമോ?"  അഭിമാനത്തോടെ ആ വാചകം ജോസഫേട്ടനായി സ്വയം പറഞ്ഞു നോക്കിയതിനു ശേഷം, സോവിയറ്റ് തകർച്ചയെ കുറിച്ച് പറഞ്ഞപ്പോൾ, ഇത്തരം ധാരണകൾ, മലയാളി മനസിൽ നിന്നു മാഞ്ഞു പോയ  90-കൾ എന്നെ ഓർമ്മപ്പെടുത്തി.    ഈ ധാരണ മാറിയെങ്കിലും മലയാളിയുടെ സ്വതബോധ രൂപീകരണ പശ്ചാത്തലം 70-തുകളിലും ഒരു പരിധി വരെ 80-തുകളിലും ഒന്ന് തന്നെയായിരുന്നുവെന്നു അഭിമാനത്തോടെ പറയട്ടെ. 90-നു ശേഷം മാനസിക രൂപം കൈകൊണ്ട കേരളത്തിലെ പ്രാണികൾക്കു ഇതു അവകാശപ്പെടാൻ കഴിയില്ല. “കാലത്തിന്റെ ഒഴുക്കിൽ മൂല്യവും സംസ്കാരവും പുനരാഖ്യാനത്തിനു വിധേയമാകുന്നുവെന്നു വായിച്ചു സ്വയം സമാധാനം കൊണ്ടു.”

ഗോർഫക്കാൻ പട്ടണത്തിൽ എത്തിയ വിശേഷം ഒരു യാത്ര വിവരണ മാണെങ്കിലും അതു മാത്രം ഒരു നോവൽ എഴുതാൻപോന്ന അനുഭവം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് എന്നെനിക്കുറപ്പാണ്. കൂട്ടം തെറ്റിയ കുട്ടിയെന്നു ഒരു അദ്ധ്യായത്തിനു പേരുണ്ടെങ്കിലും അതിനേക്കാൾ ചേർന്നത് ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ ഭയാശങ്കകൾ സൂചിപ്പിക്കുന്ന മറ്റ് ഏതെങ്കിലും പേരായിരിക്കാം എന്നാണ് വായനക്കാരനെന്ന  നിലയിൽ എനിക്ക് അനുഭവപ്പെട്ടത്. മരുഭൂമിയിലെ നടത്തത്തിനിടയിൽ മരീചിക,  ദാസ് സാറിനു  പുഴയായി തോന്നിയെങ്കിൽ; തനിക്ക് മരീചിക, പുഴ  മാരീചനായും തോന്നി. ഞാൻ അതിനെ മാരീചനെന്നു വിളിക്കും. ഒരു പക്ഷേ, രാമായണത്തിൽ നിന്നും ഉത്ഭവം കൊണ്ട ആ വാക്ക് ഏറ്റവും പ്രകടമാകുന്നത് മരുഭൂമിയിൽ തന്നെയാണ്. വർഷങ്ങളുടെ തിരശ്ശീലകൾക്കപ്പുറത്ത് നാടൻ പെണ്ണിനെപ്പോലെ കൊളോണിയൽ മുഖഭാരം പേറി നിൽക്കുന്ന ഷാർജ എന്ന തുടക്കം ആ അദ്ധ്യായത്തിന്‌ ഉചിതമായി. കൊളോണിയൽ ഭീകരതയെ കുറിച്ചു പറയുമ്പോഴും വിവിധ കമ്മ്യൂണിസ്ററ് വിപ്ലവങ്ങളെ കുറിച്ചു പ്രതിപാദിക്കുമ്പോൾ അദ്ദേഹം അഭിമാനം കൊണ്ടിരുന്നുവെന്നത് വളരെ പ്രകടമായി ഈ അദ്ധ്യായം വിളിച്ചു പറയുന്നുണ്ട്.

അബുദാബിയിൽ കോർണിഷ് കടപ്പുറമാണ് കൃഷ്ണദാസ് സാറിന്റെ ഓർമ്മകളെ പിന്നീട്  ഉത്തേജിപ്പിക്കുന്നത്. ഞങ്ങൾ സംസാരിച്ചിട്ടുള്ള ഒരു അവസരത്തിലും കഷ്ടപ്പാടിന്റെയോ  ദുഃഖ കാലഘട്ടത്തെയെ കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ഞാൻ എഴുതുന്ന പുസ്തകത്തെ കുറിച്ചോ അല്ലെങ്കിൽ എഴുതിയ പുസ്തകത്തെ കുറിച്ചോ പറയും. എഴുത്തുകാരൻ തന്നെ സ്വന്തം പുസ്തകത്തെ  മാർക്കറ്റ് ചെയ്യണം. ഇതു പുതിയ കാലമാണ് . മാതൃഭൂമിയൊന്നും എളുപ്പമല്ല. ഇടക്ക് പറയും ലിയോൺസിന് അറിയാമല്ലോ. പ്രത്യേകിച്ചു അവരും ഒരേ പണി ചെയ്യുന്നവർ. അങ്ങനെ വളരെ കുറച്ചു സമയമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. ഒരു കാര്യം സന്തോഷപൂർവം പറയാം. മൂന്നാം ലോകങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള എന്നു തുടങ്ങുന്ന വരികളിൽ പറഞ്ഞിട്ടുള്ള പുസ്തകങ്ങൾ ഞാൻ വായിക്കുന്നത് ദുബായ്പ്പുഴ വായിച്ചതിനു ശേഷമാണ്. പ്രത്യേകിച്ച് മാർക്കേസും കാമുവും. സുവർണ്ണഗീതികളിലെ ദുഃഖാർത്തനായ കവിയെപ്പോലെ അപഹരിക്കപ്പെട്ട ഒരു കാലഘത്തിനു മുമ്പിൽ ഞാൻ ഇരിക്കുന്നുവെന്നു അദ്ദേഹം പറയുമ്പോൾ, ഈ ഓർമ്മകൾ  അദ്ദേഹത്തിന്റെ നൊസ്റ്റാൾജിക്  റൊമാൻസായി തന്നെ ഞാൻ കാണുന്നു.  മലയാളത്തിലെ നല്ല ഓർമ്മപ്പുസ്തകം. തീർച്ചയായും വായിക്കുക 

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...